ഏകം സത്ത്‌

ചോദ്യം: ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. വേറേ ചിലര്‍ ജഗത്‌ സത്യമാണെന്നു പറയുന്നല്ലോ: ഇതില്‍ ഏതാണ്‌ വാസ്തവം?

രമണമഹര്‍ഷി : രണ്ടും വാസ്തവം. വ്യത്യസ്ത നിലകളില്‍ നിന്നുകൊണ്ട്‌ വ്യത്യസ്ത ദൃഷ്ടികളില്‍കൂടി പറഞ്ഞിരിക്കുന്നവയാണവ. മാറ്റമില്ലാത്തതായും എപ്പോഴും ഉള്ളതെന്നതുമായ പൊരുളേതോ അതു സത്യമെന്ന മുഖവുരയോടുകൂടിയാണ്‌ ഒരു ജിജ്ഞാസു അന്വേഷണമാരംഭിക്കുന്നത്‌. എന്നിട്ട്‌ മാറ്റമുള്ളതെന്ന കാരണത്താല്‍ അവന്‍ ഈ ലോകത്തെ മിഥ്യയെന്നു തള്ളുന്നു. സത്യം ഇതല്ല, ഇതല്ല, എന്നു ഒരോന്നിനെയും നിരാകരിച്ച്‌ നിരാകരിച്ച്‌ ഒടുവില്‍ തള്ളാനരുതാത്ത തന്നെത്തന്നെ കാണുന്നു. ഉള്ളതു താനേകന്‍, തനിക്കന്യമായൊന്നുമില്ല എന്നും ബോധിക്കുന്നു. മുന്‍പു തന്നാല്‍ നിരാകരിക്കപ്പെട്ടവയും തനിക്കന്യമല്ലെന്നു തെളിയുന്നു. ബ്രഹ്മവും തന്നിലിരിക്കുന്നു എന്ന തന്റെ സാക്ഷാല്‍ക്കാരനിലയില്‍ ഈ ലോകവും (മിഥ്യയല്ല) സത്യമെന്നായിത്തീരുന്നു. അനുഭവത്തില്‍പെടുന്നത്‌ ഏകം സത്ത്‌ (ഉള്ളത്‌), അതിനന്യമെന്ന്‌ തള്ളിപ്പറയാനൊന്നുപോലുമില്ല. തള്ളിപ്പറയപ്പെട്ടതും സത്യമായ ഏകവസ്തുവിന്റെ അംശമാണെന്നു കാണാം. അധിഷ്ഠാനജ്ഞാനം കൂടാതെ നാമരൂപാദി വിഷയങ്ങളെ സത്യമെന്നു കരുതുന്നത്‌ അറിവില്ലായ്മയാണ്‌. ജീവദൃഷ്ടിക്കു സത്യം മൂന്നു വിധമായി കാണപ്പെടുന്നു.

1. വ്യാവഹാരിക സത്യം? ജാഗ്രത്തിലെ ദൈനംദിന ജീവിതത്തില്‍ ‍, ഈ കസേര എന്നാല്‍ കാണപ്പെടുന്നു. അതിനാല്‍ അത്‌ സത്യം.
2. പ്രാതിഭാസിക സത്യം: ‘കയറില്‍ പാമ്പ്‌’ അങ്ങനെ കാണുന്നവര്‍ക്കത്‌ സത്യം. പ്രത്യേക കാലത്ത്‌ പ്രത്യേക അവസ്ഥയില്‍ തല്‍ക്കാലത്തേക്ക്‌ ഉദയമാകുന്ന (ആപേക്ഷിക) ആഭാസികജ്ഞാനമാണത്‌.

3. പാരമാര്‍ത്ഥിക സത്യം (പരമം): ആപേക്ഷികമല്ലാത്തതായും മാറ്റമറ്റതായും എപ്പോഴും സ്ഥിരമായിരിക്കുന്നതുമാണ്‌. ഇതില്‍ പാരമാര്‍ത്ഥികമാണു ശരി എങ്കില്‍ ലോകം വ്യാവഹാരികമോ പ്രാതിഭാസികമോ ആവും എന്നേയുള്ളൂ. ചിലര്‍ ലോകത്തിനു വ്യവഹാരിക സത്യം പോലുമില്ലെന്നു പറയുന്നു. അത്‌ വെറും മാനസിക വ്യാപാരമായ പ്രാതിഭാസികമാണെന്നാണവര്‍ വാദിക്കുന്നത്‌.

കവിടി ജ്യോതിഷത്തില്‍

ഒരു ഡോക്ട൪ക്ക് സ്റ്റെതസ്കോപ് പോലെയാണ് ദൈവജ്ഞന് കവിടി. കവിടിയെ “വരാടി” എന്നും പറയും. പരല്‍ വയ്ക്കുക, വാരി വയ്ക്കുക എന്നെല്ലാം പറയുന്നത് പ്രശ്നംവയ്ക്കലിനെയാണ്. കവിടി കൂ൪മ്മാകൃതിയാണ്. കൂ൪മ്മം (ആമ) വിഷ്ണുവിന്‍റെ അവതാരമാണ്. അതിനാല്‍ തന്നെ അത് വിശിഷ്ടമാണ്. പഞ്ചഭൂതങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമാണ്. പ്രജ്ഞയുടെ ആധാരമാണത്.
“യദാ സംഹരതേ ചായം
കൂ൪മ്മോംഗാനീവ സ൪വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാ൪ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ”
ഗീത 2-58
ആമ അംഗങ്ങളെ എന്നപോലെ ഇവന്‍ (സ്ഥിതപ്രജ്ഞന്‍) ഇന്ദ്രിയങ്ങളെ എല്ലാവിഷയങ്ങളില്‍ നിന്നും എപ്പോള്‍ ഉള്ളിലേയ്ക്ക് വലിക്കുന്നുവോ അപ്പോള്‍ അവന്‍റെ ബുദ്ധി ഉറച്ചതാകുന്നു.
കവിടിക്രിയ എന്നാല്‍ “ഗണിക്കുക” എന്ന൪ത്ഥം
കവിടിയുടെ അളവ് അഥവാ മാനം കാകണ്ടി അഥവാ കാകണിയുടെ 1/20 ഭാഗമാണ്. ഒരു ക൪ഷത്തിന്‍റെ 1/4 ഭാഗമാണ് കാകണി. ക൪ഷം 16 ആദ്യ മാഷകം കൂടിയ തൂക്കമാണ്. ആദ്യ മാഷകമെന്നാല്‍ അഞ്ചു കുന്നികുരുവിന്‍റെ തൂക്കം. അതായത് രണ്ടേകാല്‍ (2¼) പണത്തൂക്കം. ഇതിനുപുറമേ ക൪ഷത്തിന് കാല്‍ പലം അതായത് ഏകദേശം 3 കഴഞ്ച് എന്ന൪ത്ഥമുണ്ട്. 168 കുന്നിക്കുരുവിന്‍റെയോ, 336 യവത്തിന്‍റെയോ തൂക്കത്തിനെയും ക൪ഷമെന്ന് പറയും.
ക൪ഷമെന്നാല്‍ ആക൪ഷിക്കല്‍ എന്നും, വിലേഖനം ചെയ്യപ്പെടുന്നതെന്നും, മാറ്റുരച്ചുനോക്കുന്ന ഉരകല്ല് എന്നുമൊക്കെയാണ൪ത്ഥം. വരാടിക എന്നാല്‍ താമകരക്കുരു എന്നും കയ൪ എന്നും അ൪ത്ഥമാണ്‌. കുരു ബീജവും കയ൪ ബന്ധനവുമാണ്.
“വരം അടതി” അതായത് ഭംഗിയായി ഗമനം ചെയ്യുന്നത്. “വരം” ശ്രേഷ്ഠവും ദൈവികമായി കിട്ടിയതുമാണ്. ദൈവികമായി കിട്ടിയത് ജീവന്‍ (പ്രാണന്‍), ജീവിതം, ദേഹം എന്നിവയാണ്. ആക൪ഷിക്കല്‍ ജീവനോടുള്ള ആക൪ഷണവും, കയ൪ അതിന്‍റെയും ദേഹത്തിന്‍റെയും ബന്ധനവുമാണ്. ഇതിനെ പ്രാരബ്ധമെന്നു പറയും. അതിന്‍റെ ഉരക്കല്ലാണ് വരാടി അഥവാ കവിടി. കാലമാനത്തില്‍ മാഷം ഒരു ദിനമാണ്. കാലദൈ൪ഘ്യം ആയുസ്സാണ്. വിലേഖനം ചെയ്യപ്പെടല്‍ എന്നാല്‍ ശിരോലേഖനം അഥവാ തലയിലെഴുത്ത് . അതിനാല്‍ വരാടിക (കവിടി) കൊണ്ട് 1. ജീവിതയാത്ര, 2. ആയുസ്സ് (ജീവിതകാലദൈ൪ഘ്യം), 3. ജീവിതത്തിന്‍റെ ഗമനം, ആഗമനം, വിഷമം, ബന്ധനം, 4. ജീവിയുടെ പ്രാരബ്ധം, ശിരസ്സിലെഴുത്ത്, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു. ജീവിതത്തിന്‍റെ ആകെത്തുകയെ തൂക്കിനോക്കി നി൪ണ്ണയം ചെയ്യാനായി ദൈവികത്താല്‍ കിട്ടിയ സാധനമാണ് കവിടി (വരാടിക).
കവിടി കടലില്‍ വള൪ന്ന ഒരു ജീവിയുടെ പുറംതോടാണ്. തലയോടിന്‍റെ ആകൃതിയിലാണ്. തലച്ചോറുപോലെ ഇതിനകത്ത് മാംസമുണ്ടായിരുന്നു.
ആഗ്രഹങ്ങള്‍, സുഖം, ദുഃഖം, വിശപ്പ്‌, തൃപ്തി, ആനന്ദം എന്നിവയെല്ലാം അനുഭവിച്ചറിഞ്ഞ ജീവിയാണ്. അതിന്‍റെ പുറംതോടാണ് കവിടി. അതിന്‍റെ ജീവിതാനുഭവങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിനുശേഷം “കിഞ്ചില്‍ശേഷം ഭവിഷ്യതി” എന്നുള്ളതിനാല്‍ ദൈവജ്ഞന്‍റെ തലോടല്‍ അനുഭവിക്കുന്ന സുഖത്തില്‍ മനുഷ്യരുടെ ജീവിതനി൪ണ്ണയം ചെയ്യുന്നു.
ഭൂഗോളത്തിന്‍റെ മുകള്‍ഭാഗം (അ൪ദ്ധഗോളം) അതിന്‍റെ ആകൃതിയാണ്. ഭൂമി ദീ൪ഘവൃത്താകൃതിയാകയാല്‍ ദീ൪ഘവൃത്തഗോളത്തിന്‍റെ മുകള്‍പ്പരപ്പിന്‍റെ ആകൃതിയാണ് കവിടിയുടേത്.
മന്ഥരപ൪വ്വതം പാലാഴി മഥനകാലത്ത് പാല്‍കടലില്‍ താണുപോയപ്പോള്‍ അതിനെ ഉദ്ധരിക്കാന്‍ വേണ്ടിയായിരുന്നു മഹാവിഷ്ണുവിന്‍റെ കൂ൪മ്മാവതാരം. ഇതിന്‍റെ പ്രതീകമാണ് കവിടി. ഈ കു൪മ്മത്തിന്‍റെ വിസ്താരം നൂറായിരം ശങ്ക്യോജനയാണ്. നൂറുനൂറായിരം മഹാകോടിയാണ് ഒരു ശങ്ക്. നൂറുനൂറായിരം കോടിയാണ് ഒരു മഹാകോടി. അപ്പോള്‍ ആ കൂ൪മ്മത്തിന്‍റെ വിസ്താരം 1019 യോജന ചതുരമാണ്. 1 യോജന 12 കിലോമീറ്റ൪ എന്ന കണക്കില്‍ കൂ൪മ്മത്തിന്‍റെ പുറഭാഗത്തെ വിസ്താരം 12 x 1019 കിലോമീറ്റ൪ ചതുരമാണ്. ഇതിലാണ് ബ്രഹ്മാണ്ഡം അടങ്ങിയിരിക്കുന്നത്. ഇതിന്‍റെ പിണ്ഡാണ്ഡമാകുന്നു കവിടി എന്ന് കാണാം.
108 നക്ഷത്ര പാദങ്ങളാണ് രാശിചക്രത്തിലുള്ളത്. ഒരു നക്ഷത്രം 800 കലയായതിനാല്‍ ഒരു നക്ഷത്രപാദം 200 കലയാണ്. അതായത് രാശിചക്രത്തില്‍ 108 x 200 = 21600 കലകളാണുള്ളത്. ഒരു ദിവസം 60 നാഴികയും ഒരു നാഴിക 60 വിനാഴികയും 1 വിനാഴിക 60 ഗു൪വ്വക്ഷരവുമാകയാല്‍ ഒരു ദിവസം = 60 x 60 x 60 = 216000 ഗു൪വ്വക്ഷരം. 10 ഗു൪വ്വക്ഷരം ഒരു പ്രാണനാണ്. 6 പ്രാണന്‍ ഒരു വിനാഴികയും. അതിനാല്‍ ഒരു ദിവസം 21600 പ്രാണന്‍. പ്രാണന്‍ എന്നാല്‍ പ്രാണവായുവും. അതിനാല്‍ രാശിചക്രത്തിലെ കലകളും പ്രാണനുമായി ബന്ധപ്പെട്ടിരിക്കുന്നു. 21600 ശ്വാസോച്ഛ്വാസമാണ് ഒരാള്‍ ഒരു ദിവസം ചെയ്യുന്നത്. 108 കവിടിയെ മൂന്നായി പകുത്ത് ഓരോ പങ്കില്‍ നിന്നും 8, 8 വീതം മാറ്റിയാല്‍ (8ന്‍റെ ഗുണിതങ്ങള്‍ മാറ്റിയാല്‍) ഒരു പങ്കിലെയും ശിഷ്ടം വരുന്നത് കൂട്ടിയ ശിഷ്ടം 4, 12, 20 ഇവയിലേതെങ്കിലുമായിരിക്കും. ഈ സംഖ്യയെ അഷ്ടമംഗല സംഖ്യ എന്ന് പറയും. ഈ സംഖ്യകൊണ്ടും ഫലനി൪ണ്ണയം ചെയ്യാം.
ജീവിതയാത്ര, ജീവിതാനുഭവങ്ങള്‍, പ്രാരബ്ധങ്ങള്‍, ഭൂതം, വ൪ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം കവിടികൊണ്ട് നി൪ണ്ണയിക്കാന്‍ കഴിയും. മുമ്പ് ജീവിച്ചിരിന്നതും, അതിനുശേഷം
ദൈവജ്ഞന്‍റെ കയ്യില്‍ വന്നാല്‍ മറ്റുള്ളവരുടെ ജീവിതസംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകയാല്‍ കവിടി എന്നും ജീവനുള്ളവയുമാണ്. കവിടികൊണ്ട് ഗണനക്രിയ നടത്തി ലഗ്നം മുതല്‍ ഗ്രഹണം വരെ ഗണിക്കാവുന്നതുമാകയാല്‍ പ്രമാണഭാഗവും ഫലഭാഗവും കവിടിയില്‍ അന്ത൪ലീനമായിരിക്കുന്നു എന്ന് പറയാവുന്നതാണ്. തലയോടുപോലുള്ള കവിടിയുടെ ആകൃതി ശിരസ്സിലെഴുത്തിനെ വ്യക്തമാക്കുന്നു.

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍- ദുര്യോധനന്‍, ദുശ്ശാസനന്‍, ദുസ്സഹന്‍, ദുശ്ശലന്‍, ജലഗന്ധന്‍, സമന്‍, സഹന്‍, വിന്ദന്‍, അനുവിന്ദന്‍, ദുര്‍ധര്‍ഷന്‍, സുബാഹു, ദുഷ്പ്രധര്‍ഷണന്‍, ദുര്‍മ്മര്‍ഷണന്‍, ദുര്‍മുഖന്‍, ദുഷ്കര്‍ണ്ണന്‍, കര്‍ണ്ണന്‍, വികര്‍ണ്ണന്‍, ശലന്‍, സത്വന്‍, സുലോചനന്‍, ചിത്രന്‍, ഉപചിത്രന്‍, ചിത്രാക്ഷന്‍, ചാരുചിത്രന്‍, ശരാസനന്‍, ദുര്‍മ്മദന്‍, ദുര്‍വിഹാഗന്‍, വിവില്സു, വികടിനന്ദന്‍, ഊര്‍ണ്ണനാഭന്‍, സുനാഭന്‍, നന്ദന്‍, ഉപനന്ദന്‍, ചിത്രബാണന്‍, ചിത്രവര്‍മ്മന്‍, സുവര്‍മ്മന്‍, ദുര്‍വിമോചന്‍, അയോബാഹു, മഹാബാഹു, ചിത്രാംഗന്‍, ചിത്രകുണ്ഡലന്‍, ഭീമവേഗന്‍, ഭീമബലന്‍, വാല്കി, ബലവര്ധനന്‍, ഉഗ്രായുധന്‍, സുഷേണന്‍, കുണ്ഡധാരന്‍, മഹോദരന്‍, ചിത്രായുധന്‍, നിഷന്‍ഗി, പാശി, വൃന്ദാരകന്‍, ദൃഡവര്‍മ്മന്‍, ദൃഡക്ഷത്രന്‍, സോമകീര്‍ത്തി, അനുദൂരന്‍, ദൃഡസന്ധന്‍, ജരാസന്ധന്‍, സത്യസന്ധന്‍, സദാസുവാക്ക്‌, ഉഗ്രശ്രവസ്സ്, ഉഗ്രസേനന്‍, സേനാനി, ദുഷ്പരാജയന്‍, അപരാജിതന്‍, കുണ്ഡശായി, വിശാലാക്ഷന്‍, ദുരാധരന്‍, ദൃഡഹസ്തന്‍, സുഹസ്തന്‍, വാതവേഗന്‍, സുവര്‍ച്ചന്‍, ആദിത്യകേതു, ബഹ്വാശി, നാഗദത്തന്‍, ഉഗ്രസായി, കവചി, ക്രഥനന്‍, കുണ്ഡി, ഭീമവിക്രമന്‍, ധനുര്‍ധരന്‍, വീരബാഹു, ആലോലുപന്‍, അഭയന്‍, ദൃഡകര്‍മ്മാവ്‌, ദൃഡരഥാശ്രയന്‍, അനാദൃഷ്യന്‍, കുണ്ഡഭേദി, വിരാവി, ചിത്രകുണ്ഡലന്‍, പ്രമഥന്‍, അപ്രമാഥി, ദീര്‍ഘരോമന്‍, സുവീര്യവാന്‍, ദീര്‍ഘബാഹു, സുജാതന്‍, കാഞ്ചനദ്വജന്‍, കുണ്ഡശി, വിരജസ്സ്, യുയുത്സു, ദുശ്ശള…………. (മഹാ: ഭാരതം ആദിപര്‍വ്വം.67, 117, അദ്ധ്യായങ്ങള്‍).
ധൃതരാഷ്ട്രര്‍ ഗാന്ധാരരാജാവായ സുബലന്‍റെ പുത്രി ഗാന്ധാരിയെ വിവാഹം കഴിച്ചു.(ഇന്നത്തെ അഫ്ഘാനിസ്ഥാനില്‍ ആണ് ഗാന്ധാരം). ഭഗവാന്‍ വേദവ്യാസന്‍ ഗാന്ധാരിയ്ക്ക് 100 മക്കള്‍ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. ഗാന്ധാരി ഗര്‍ഭം ധരിച്ചു. പക്ഷെ 2 വര്‍ഷം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. പാണ്ഡുവിന്‍റെ ഭാര്യ കുന്തി പ്രസവിച്ചതറിഞ്ഞു അവള്‍ക്കു ശോകംഉണ്ടായി. അവള്‍ തന്‍റെ നിറവയറില്‍ ആഞ്ഞടിച്ചു. അങ്ങനെ വയറ്റില്‍ നിന്നും ഒരു മാംസക്കട്ട പുറത്തു വന്നു. വ്യാസന്‍ അത് 100 കഷണങ്ങള്‍ ആയി മുറിച്ച് നെയ്ക്കുടങ്ങളില്‍ സൂക്ഷിച്ചു. ഒരു ചെറിയ കഷണം അധികം വന്നു. അതും കുടത്തില്‍ സൂക്ഷിച്ചു. മുട്ട വിരിയുന്നത് പോലെ, ആ കുടങ്ങള്‍ പൊട്ടി
ആദ്യം ദുര്യോധനനും പിന്നെ തൊട്ടടുത്ത 100 ദിവസങ്ങളിലായി കൌരവര്‍ ഓരോരുത്തരായി ജനിച്ചു. അവസാനം ജനിച്ചത്‌ ഒരു പെണ്‍കുട്ടി ആയിരുന്നു – ദുശ്ശള.
കൂടാതെ ദൃതരാഷ്ട്ട്രര്‍ക്കു ഗാന്ധാരിയുടെ തോഴിയായ വൈശ്യയില്‍ യുയുത്സുവും ജനിച്ചു.(എന്നാല്‍ ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയില്‍ ആണ് യുയുത്സു ജനിച്ചത്‌ എന്ന് ഒരു പരാമര്‍ശം, ആദിപര്‍വ്വം 67-ആം അദ്ധ്യായം 94-ആം ശ്ലോകത്തില്‍ കാണുന്നു). ധൃതരാഷ്ട്ര പുത്രന്‍ ആയിരുന്നു എങ്കിലും , യുയുത്സു യുദ്ധത്തില്‍ പാണ്ഡവ പക്ഷത്തു ആയിരുന്നു. ഭീമന്, ദുര്യോധനന്‍ വിഷം കൊടുത്ത കാര്യം യുയുത്സുവാണ് പാണ്ഡവരെ അറിയിക്കുന്നത്.
സിന്ധു- രാജാവായ ജയദ്രഥന്‍ ദുശ്ശളയെ വിവാഹം കഴിച്ചു

എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?

രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?

എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

“സമുദ്രവസനേ ദേവീ പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പര്ശംക്ഷമസ്വമേ
ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട്ശിരസ്സില്വയ്ക്കേണ്ടത്.
ചിലരെങ്കിലും വിശ്വാസത്തെഅന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യംകാണിക്കുന്നത്. എന്നാല്ഇതിന്റെ മഹത്തായശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.
ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്അയാളുടെശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്ജ്ജത്തെസ്റ്റാറ്റിക് എനര്ജി അഥവാപൊട്ടന്ഷ്യല്എനര്ജിഎന്നാണ് വിളിക്കുന്നത്. എന്നാല്എഴുന്നേല്ക്കുന്നസമയത്ത് അത് ഡൈനാമിക്അഥവാ കൈനറ്റിക് എനര്ജിയായി മാറുന്നു.
ഭൂമിയില്തൊടുന്നതോടെ ശരീരത്തിലെ മലിനോര്ജ്ജം(സ്റ്റാറ്റിക്ക് എനര്ജി) വിസര്ജ്ജിച്ച് ശുദ്ധോര്ജ്ജംശരീരത്തില്നിറയ്ക്കേണ്ടതുണ്ട്. ഉണര്ന്നെണീക്കുമ്പോള്കാലാണ്ആദ്യം തറയില്തോടുന്നതെങ്കില്ഊര്ജ്ജം കീഴോട്ടൊഴുകി ശരീരബലംകുറയുന്നു. എന്നാല്കയ്യാണാദ്യം തറയില്തൊടുന്നതെങ്കില്ഊര്ജ്ജമാകട്ടെമുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തുപോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു). ഇത്തരത്തിലുള്ള ഒരു വലിയശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ്ഭാരതത്തിലെ ആചാര്യന്മാര്രാവിലെ ഭൂമിയെ തൊട്ടുശിരസ്സില്വച്ചശേഷമേ എണീക്കാവു എന്ന്പിന്തലമുറയെ ഓര്മ്മിപ്പിച്ചിരുന്നത്.

മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാര്‍ ഉണ്ടോ?

മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാര്‍ ഉണ്ടോ?. ഇല്ല … കോടി എന്നാല്‍ ഗണം,group…(ശബ്ദതാരാവലി). വിഷ്ണുവില്‍ നിന്നും ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില്‍ മരീചി മഹര്‍ഷിക്ക് + കല എന്ന ഭാര്യയില്‍ കശ്യപന്‍ ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്‍. (അതുകൊണ്ട് കശ്യപ പ്രജാപതി എന്ന് പുരാണങ്ങളില്‍ അറിയപ്പെടുന്നു). ദക്ഷ പുത്രിമാരായ 13 പേരുള്‍പ്പടെ 21 ഭാര്യമാര്‍. അവരില്‍ ദക്ഷപുത്രിയായ അദിതിയില്‍ ജനിച്ച പുത്രന്മാരേ ദേവന്മാര്‍ എന്നറിയപ്പെടുന്നു. ഏകാദശ രുദ്രന്മാര്‍-(11), ദ്വാദശാദിത്യന്മാര്‍-(12), അഷ്ട വസുക്കള്‍-(8), അശ്വിനി ദേവന്മാര്‍-(2),…അങ്ങനെ 33 പുത്രന്മാര്‍. ഇവരില്‍, 11- പേരെ രുദ്രന്മാര്‍ എന്നും, 12- പേരെ ആദിത്യന്മാര്‍ എന്നും, 8- പേരെ വസുക്കള്‍ എന്നും, 2-പേരെ അശ്വിനിദേവന്മാര്‍ എന്നും അറിയപ്പെടുന്നു. ദേവന്മാര്‍ എല്ലാവരും ഈ ഗണത്തില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നു. ദേവന്മാര്‍ എല്ലാവരും ഈ 33- പേരുടെ അവതാരങ്ങളോ, സന്താനങ്ങളോ ആണ്. (വാല്മീകി രാമായണം, ആരണ്യകാണ്ഡം-14-ആം സര്‍ഗ്ഗം).
ഏകാദശ രുദ്രന്മാര്‍—അജൈകപാത്ത്, ആഹിര്‍ബുധ്ന്യന്‍, വിരൂപാക്ഷന്‍, സുരേസ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്ര്യംബകന്‍, വൈവസ്വതന്‍, ഹരന്‍.
ദ്വാദശാദിത്യന്മാര്‍—ധാതാവു, അര്യമാവ്, മിത്രന്‍, ശുക്രന്‍, വരുണന്‍, അംശന്‍, ഭഗവന്‍, വിവസ്വാന്‍, പൂഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു.
അഷ്ടവസുക്കള്‍— ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനിലന്‍, പ്രത്യുഷന്‍, പ്രദാസന്‍, അനലന്‍.
അശ്വിനി ദേവന്മാര്‍ ഇരട്ടകള്‍ ആണ്.
അങ്ങനെ ദേവന്മാര്‍ 33 കോടി… അഥവാ ഗണം.
ദക്ഷ പുത്രിയും അദിതിയുടെ സഹോദരിയുമായ ദിതി-യില്‍ കശ്യപന് ദൈത്യന്മാര്‍ ജനിച്ചു(അസുരന്മാര്‍).
കശ്യപന്‍+ ദിതി(1)= സിംഹിക- -> വിപ്രചിത്ത -> രാഹു, കേതു.
(2) = ഹിരണ്യകശിപു -> അനുഹ്ലാദന്‍ -> ഹ്ലാദന്‍ -> സംഹ്ലാദന്‍ -> പ്രഹ്ലാദന്‍ -> വിരോചനന്‍ -> ശൂരസേനന്‍(നമ്മുടെ മഹാബലി) -> ബാണന്‍ -> ഉഷ -> വജ്രന്‍(കൃഷ്ണ പരമ്പരയിലെ അവസാന രാജാവ്). ബാണപുത്രിയായ ഉഷ യെയാണ് കൃഷ്ണ പൌത്രനായ അനിരുദ്ധന്‍ വിവാഹം ചെയ്തത്. അവരുടെ പുത്രനാണ് വജ്രന്‍. (ഭാഗവതം ദശമസ്കന്ധം 61, 62, 63, അദ്ധ്യായങ്ങള്‍) ബാണ പുത്രന്മാര്‍ ആണ് നിവാതകവചന്മാര്‍.
(3)= ഹിരണ്യക്ഷന്‍
(4)= വജ്രാന്ഗന്‍ -> വരാംഗി -> താരകാസുരന്‍.
(5)അജാമുഖി
(6)= ഗോമുഖന്‍
(7) = സിംഹവക്ത്രന്‍
(8)ശൂരപദ്മാവ് -. വജ്രബാഹു -. ഹിരണ്യന്‍.
ഈ എട്ടു പേരില്‍ നിന്നും അസുരന്മാര്‍(ദൈത്യന്മാര്‍) ഉണ്ടായി.
കശ്യപന്‍റെ മറ്റൊരു ഭാര്യയായ ദനു-വില്‍ നിന്നും ദാനവന്മാര്‍ ഉണ്ടായി.
കശ്യപന്‍+ ദനു = മയന്‍(അസുര ശില്പി). മയന് മധുര എന്ന ഭാര്യയില്‍ ജനിച്ച മകളാണ് മണ്ഢോദരി.(ദാനവന്മാരും അസുരന്മാരും ദേവന്മാരുടെ ശത്രൂപക്ഷത്താണ്) ദേവന്മാരും അസുരന്മാരും കശ്യപന് ആദിതിയിലും ദിതിയിലും ജനിച്ച മക്കളാണ്. കശ്യപന് താമ്ര എന്നഭാര്യയില്‍ ജനിച്ച ശുകി നതയെയും , നത വിനതയെയും, വിനത ഗരുഡനെയും അരുണനെയും പ്രസവിച്ചു. അരുണനില്‍ നിന്നും സമ്പാതി, ജടായു, ബാലി, സുഗ്രീവന്‍ എന്നിവര്‍ ജനിച്ചു. കശ്യപന് താമ്ര എന്ന ഭാര്യയില്‍ പക്ഷികള്‍ ജനിച്ചു. കശ്യപന് ക്രോധവശ എന്നഭാര്യയില്‍ ജനിച്ച , കദ്രു നാഗങ്ങളെയും പ്രസവിച്ചു. അനലയില്‍ നിന്നും വൃക്ഷങ്ങളും, മനുവില്‍ നിന്നും മനുഷ്യരും ഉണ്ടായി. സുരസ എന്ന ഭാര്യയില്‍ ഉരഗങ്ങള്‍ ജനിച്ചു. സുരഭി എന്ന ഭാര്യയില്‍ 2 പുത്രിമാര്‍, അവരില്‍ രോഹിണിയില്‍ നിന്നും കന്നുകാലികളും, ഗന്ധര്‍വിയില്‍ നിന്നും കുതിരകളും ഉണ്ടായി. ശാര്‍ദൂലിയില്‍ കടുവയും, മാതംഗിയില്‍ ആനകളും, ഭദ്രമതിയില്‍ ഐരാവതവും, ഹരിയില്‍ സിംഹവും കുരങ്ങും, മൃഗിയില്‍ മറ്റുള്ള മൃഗങ്ങളും ഉണ്ടായി.
(വാല്മീകി രാമായണം-ബാലകാണ്ഡം-29-ആം അദ്ധ്യായം. വിഷ്ണു പുരാണം 1-ആം അംശം 15-ഉം, 21-ഉം അദ്ധ്യായങ്ങള്‍. മ:ഭാ: സംഭവ പര്‍വ്വം 16-ഉം 65-ഉം അദ്ധ്യായങ്ങള്‍. അഗ്നി പുരാണം 18-ആം അദ്ധ്യായം).

ശ്രീവിഷ്ണുസഹസ്രനാമം

നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ കിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)ഈ ചോദ്യങ്ങള്‍ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്‍ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമെന്നും, ഭക്തിപൂര്‍വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുന്ന മനുഷ്യര്‍ ജന്മമരണരൂപമായ സംസാരത്തില്‍നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര്‍ ഉത്തരം നല്കി. തദനന്തരം ഭീഷ്മര്‍ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമാണ്. ഗുരുവായ ശ്രീ ഗോവിന്ദപാദര്‍ ആജ്ഞാപിച്ചതനുസരിച്ച് ശ്രീശങ്കരാചാര്യര്‍ രചിച്ചതാണ് ഈ ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ പ്രഥമമായതെന്നും പറയപ്പെടുന്നു. ശ്രീശങ്കരാചാര്യര്‍ക്കുശേഷം മാധ്വാചാര്യര്‍, പരാശരഭട്ടര്‍, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാര്‍ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം തന്നെ ഏറ്റവുമധികം ജനപ്രിയമായി നിലകൊള്ളുന്നു

ക്ഷേത്രദര്ശനം നടത്തി പൂജാരിയില് നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്…?

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം
മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും.
സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേശ്രമിക്കാറില്ലേ. . ശ്രമിക്കാറില്ലേ. . എന്നാല് കേട്ടോളൂ, , ചന്ദനവും ഭസ്മവുംഭസ്മവുംസിന്ദൂരവുംഅണിയുന്നതിനും നുംചിലരീതികളുളും സങ്കപ്പങ്ങളും ശാത്രവും ഉണ്ട്\ ക്ഷേത്രച്ചടങ്ങിന്റെഒഴിവാക്കാനാവാത്ത ഭാഗമാണ്‌ ‌ തീര്തീര്‍‍ത്ഥവും പ്രസാദവുംസ്വീകരിക്കല് അഭിഷേകജലംതീര്തീര്‍‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവും ആണ് പഞ്ചഭൂതങ്ങളെപ്രതിനിധീകരിക്കുന്ന ചന്ദനം പുഷ്പം തിര്‍ഥo ദീപം ധുപം ഇവ അഞ്ചും സ്വീകരിക്കണo ഏന്നാണ് വിധി ദേവണ്റ്റെശരീരത്തില്‍ ചാര്‍‍ത്തിയത്തിയപുഷ്പത്തിലും ദേവണ്റ്റെ സ്പുരണകള്‍ അടങ്ങിയിരിക്കും ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും പ്രസാധങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ധരിക്കുനവര്‍ക്കും ഈ ഗുണഫലങ്ങള്‍ ലഭിക്കും കുറി തൊടുന്നതിനു ചില സവിശേഷതകകളുണ്ട് ഭസ്മം ചന്ദനം കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത് വിഷ്നുവിന്റെ നെടുനായകത്വം സുചിപ്പിക്കാന്‍ ചന്ദനം ലംമ്പമായി അണിയണം നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ് നാഡിയുടെ പ്രേതികമായാണ് ചന്ദനം ലമ്പമായണിയുന്നത് പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത് ആത്മാവില്‍ ബിന്തുരൂപത്തില്‍ സ്വിതിചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സുചിപിക്കാന്‍ ആണ് കുംകുമം വൃത്താകൃതിയില്‍ അണിയണം ഭസ്മം അണിയുന്നത് ശിവശക്തി പ്രതികവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രേതികവും ആണ് ഇവ മുന്നും ഒരു പോല്ലെ
അണിയുന്നത് ത്രിപുരസുന്ദരി പ്രേതികവും ആണ്

നാമ ജപ ചിട്ടകള്‍

പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം.
2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
5, മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6, ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.
8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9, ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം.
10, ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍
വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.

സാധനകള്‍ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താല്‍ ഫലം ലഭിക്കുക തന്നെ ചെയ്യും

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. ജനനസമയത്
ത്‌ ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.
ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.
ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.
ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.
ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.
ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.
ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌.
ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം..

തിങ്കളാഴ്ചവ്രതം

സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

ഐതിഹ്യം

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതക
പ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

അനുഷ്ടിക്കേണ്ട വിധം

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.